Sunday 15 February 2015

അവനെ തടയേണ്ടാ...

ദൈവമേ അങ്ങയുടെ കാരുണ്യം എത്ര അമൂല്യം;മനുഷ്യമക്കൾ അങ്ങയുടെ ചിറകുകളുടെ തണലിൽ അഭയം തേടുന്നു. അങ്ങിലാണ് ജീവന്റെ ഉറവ.അങ്ങയുടെ പ്രകാശത്തിലാണു ഞങളുടെ പ്രകാശം. അങ്ങയെ അറിയുന്നവർക്ക് അങ്ങയുടെ കാരുണ്യവും നിഷ്കളങ്ക ഹൃദയർക്ക് അങ്ങയുടെ രക്ഷയും തുടർന്നും നല്കണമേ(Psalms 36:7-10).


യേശു പറഞ്ഞു,''അവനെ തടയേണ്ടാ;എന്തെന്നാൽ,നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങളുടെ ഭാഗത്താണ്''(Luke 9:50).വളരെ ചെറുതും ഒറ്റ വാചകത്തിൽ കല്പനാതുല്യമായ നിർദേശം നല്കുന്നതുമായ ഇത്തരം ചില വചനത്തെ നമ്മൾ പലപ്പോഴും നിസരവൽക്കരിക്കാറുണ്ട്. വലിയ ആത്മീയ ചിന്തശലകങ്ങൾക്കിടമില്ല എന്നു കരുതി ഒഴിവാക്കാറുണ്ട്. എന്നാൽ മർക്കോസ് (9:40) ലൂക്കാ (9:50) സുവിശേഷങ്ങളിൽ മാത്രം രേഖപ്പെടുത്തിയിരിക്കുന്ന ഈ വചനഭാഗം സ്വയം ആത്മീയ തിരിച്ചറിവിനും അതോടൊപ്പം ആത്മീയ വളർച്ചക്കും കാരണമാകും വിധം രുചിയേരിയതാണ്. ഈ വചന സാഹചര്യത്തെയും ചിന്തകളെയും തിരിച്ച് ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

1. വചന സാഹചര്യം:

  • തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് ശിഷ്യന്മാരെയും ആദ്യ പ്രേഷിതപ്രവർത്തനത്തിന് അയക്കുകയും ശേഷം തിരിച്ചുവന്നു അത്ഭുതകരമായ അനുഭവെളിപ്പെടുത്തലുകൾ കഴിഞ്ഞിരിക്കുന്ന സമയം(Luke 9:1-6,Mark 6:7-12)
  • വീര്യ പ്രവർത്തികൾ ചെയ്ത സംതൃപ്തിയിൽ തിരിച്ചുവന്നിരിക്കുന്ന ശിഷ്യന്മാർക്ക് പിന്നീടു; പിശാചു ബാധിതനെ സുഖപ്പെടുത്താൻ കഴിയാതിരുന്നത്(Mark 9:28) അവരിൽ  ആശങ്കക്ക് ഇടവരുത്തി. ''പ്രാർത്ഥന കൊണ്ടല്ലാതെ മറ്റൊന്നു കൊണ്ടും ഈ വർഗ്ഗം പുറത്തുപോകില്ല''(Mark 9:29) എന്ന യേശുവിന്റെ മറുപടി അവരുടെ ആത്മീയ ദൗർബല്യത്തെ വെളിപ്പെടുത്തുന്നു.
  • പന്ത്രണ്ടു ശിഷ്യന്മാരിൽ പ്രധാനികളായ പത്രോസ്,യാക്കോബ്,യോഹന്നാൻ എന്നിവരെ മാത്രം വിളിച്ച് കൊണ്ടുപോയി;ദൈവപുത്രനെന്ന സത്യം അവർക്കുമുൻപിൽ രൂപാന്തരപ്പെടുത്തിയത് (Mark 9:2) ശിഷ്യന്മാർക്കിടയിൽ ഇടർച്ചക്കുള്ള കാരണങ്ങളിൽ ഒന്നായി കണക്കാകാം.
  • തങ്ങളിൽ;ആരാണ് വലിയവൻ എന്ന ചോദ്യം അവരില ഒരു വലിയ തർക്ക വിഷയം തന്നെ ആയിരുന്നു(Mark 9:34). സെബദിപുത്രന്മാരുടെ മാതാവിന്റെ യാചന (Mathew 20:20-21)ഇതിന് തെളിവാണ്. 

മുകളിൽ പറഞ്ഞ സാഹചര്യവും അതിന്റെ സമ്മർദ്ധങ്ങളും അവരെയാകെ ആശംങ്കപ്പെടുത്തിയിരിക്കുന്ന സമയത്താണ് ഒരുവൻ;തങ്ങളോടുകൂടെയല്ലാത്തവൻ യേശുവിന്റെ നാമത്തിൽ അത്ഭുതപ്രവർത്തികൾ ചെയുന്നത് കാണുന്നത്. ഈ പ്രവർത്തി അവരെ കുറച്ചൊന്നുമല്ല അവരെ ചൊടിപ്പിച്ചത് എന്നതിന് തെളിവാണ് അവനെ തടയാൻ അവരെ പ്രേരിപ്പിച്ചത്.(Mark 9:38-39). എന്നാൽ; ''അവനെ തടയേണ്ടാ'' എന്ന യേശുവിന്റെ മറുപടി അവരെ മാത്രമല്ല നമ്മെയും അൽപ്പം ചിന്താകുഴപ്പത്തിലക്കിയിട്ടുണ്ട്.

അത്ഭുതപ്രവർത്തി ചെയ്തിരുന്ന ആ വ്യക്തി ആരെന്നോ  പിന്നീടു എന്തു സംഭവിച്ചുവെന്നോ വചനം രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ അവരെ തടഞ്ഞ ശിഷ്യന്മാരെയും തടയണ്ടാ  എന്ന് കൽപിച്ച യേശുവിന്റെ ചിന്തകളെയും നമ്മുക്ക്ഗ്ര ഹിക്കേണ്ടതുണ്ട്‌. 

2. ശിഷ്യന്മാരുടെ ചിന്തകൾ
വിശ്വാസക്കുറവിനാൽ  തങ്ങൾക്കു കഴിയാതെ പോയ വീര്യപ്രവർത്തി; തങ്ങക്ക് മാത്രം അവകാശപ്പെട്ടിരുന്ന യേശുവിന്റെ നാമത്തിൽ മറ്റൊരുവാൻ ചെയ്യുന്നത് കാണുമ്പോൾ അവരിൽ രൂപം കൊണ്ട അസൂയയും, തങ്ങളുടെ പ്രമുഖ ശിഷ്യസ്ഥാനം നഷ്ട്ടപ്പെടുമോ എന്ന സംശയവുമാണ്  ആ വ്യക്തിയെ തടയാൻ അവരെ പ്രേരിപ്പിച്ചത്.

3. യേശുവിന്റെ മറുപടി:

മനുഷ്യന്റെ അന്തരംഗംപോലും ഗ്രഹിക്കാൻ കഴിയുന്ന യേശു(Psalms 139:1-4); ആ വ്യക്തിയെ ന്യായീകരിക്കുകയല്ല മറിച്ച്  ആ സംഭവം ശിഷ്യരിൽ ഉണ്ടാക്കിയെടുത്ത അവരുടെ മനോഭാവത്തെയാണ്, അവരുടെ മനസിൽ രൂപം കൊണ്ട അഹങ്കാര ചിന്തയെയാണ് വെളിപ്പെടുത്തിയത്.

4. ഒരു വിശ്വാസിയുടെ ജീവിതത്തിൽ:
വിശ്വാസ ജീവിതം നയിക്കുന്ന നമുക്കും ഇത്തരം സാഹചര്യങ്ങൾ അഭിമുഖികരിക്കേണ്ടി വരാറുണ്ട്. ഒരുമിച്ച് വിശ്വാസത്തിലേക്ക് കടന്നു വന്നവർ, ബന്ധുക്കളോ,സുഹൃത്തുക്കള്ളോ, കൂട്ടായ്മയിൽ ഉള്ളവരോ ആരുമായിക്കൊള്ളട്ടെ; നമ്മുടെ പ്രാർത്ഥനകൾ ലക്ഷ്യം പറ്റാതിരിക്കുമ്പോൾ, നമ്മുടെ വിശ്വാസ വളർച്ച കുറയുമ്പോൾ അതേസമയം മറ്റുള്ളവർക്ക് തന്നെക്കാൾ ദൈവീക അനുഗ്രഹവും കൃപയും ലഭിക്കുമ്പോൾ, മറ്റുള്ളവരിൽ തന്നെക്കാൾ ആത്മീയ നിറവുകാണുമ്പോൾ സുഹൃത്തെ;അവനെ തടയണം എന്നതിന് തത്തുല്യമായ ചിന്ത നിങ്ങളിലും കടന്നു വന്നിട്ടില്ലേ?.

അവരുടെ പ്രാർത്ഥന ശരിയല്ല, തെറ്റായ പ്രബോധനമാണ്, ജീവിതം വചനടിസ്ഥാനത്തിലല്ല എന്നുംപറഞ്ഞു  മറ്റുള്ളവരെ തടയാനും വിധിക്കാനും ഇറങ്ങിത്തിരിക്കുമ്പോൾ ഒരു നിമിഷം; യേശുവിന്റെ മറുപടി ഒന്ന് ഓർക്കണേ'' അവനെ തടയേണ്ട.നമുക്ക് എതിരല്ലാത്തവാൻ നമ്മുടെ പക്ഷത്താണ്''(Mark 9:40).മറ്റുള്ളവരെ വിധിക്കാൻ നീ ആരാണ് (Romans 14:4)എന്ന ചോദ്യം നിങ്ങളുടെ ഹൃദയത്തിൽ മുഴങ്ങട്ടെ.

5. ശ്രശ്രുഷകന്റെ ജീവിതത്തിൽ :
തങ്ങൾക്കു മാത്രം അവകാശപ്പെട്ടിരുന്നതും അതിനാൽ തന്നെ ചെയ്തിരുന്നതും എന്നാൽ പിന്നീടു തങ്ങൾക്കു കഴിയാതെ പോയതുമായ വീര്യ പ്രവർത്തി മറ്റൊരുവാൻ ചെയ്യുന്നത് കണ്ടപ്പോൾ ശിഷ്യരിൽ ഉണ്ടാക്കിയ അസൂയയും നീരസവും തങ്ങളുടെ ശ്രശ്രുഷാജീവിതത്തിലും ഉണ്ടായിട്ടുണ്ടോ?.

ഓ..ഇല്ലേയില്ല എന്ന് പറയാൻ വരട്ടെ; തങ്ങളുടെ ആത്മീയ വളർച്ച അൽപ്പം കുറയുമ്പോൾ,ശ്രശ്രുഷകളിൽ ആത്മാവിന്റെ സാനിധ്യം കുറയുമ്പോൾ,മറ്റൊരു വ്യക്തിയിൽ തന്നെക്കാൾ ദൈവീക കൃപകൾ ധാരാളമായി നിറയുന്നതു കാണുമ്പോൾ; അവനെ / അവരെ തടയുന്നതിനു തുല്യമായ ചിന്ത അല്പമെങ്കിലും നിങ്ങളിൽ രൂപപ്പെട്ടിട്ടുണ്ടോ?. 

ഇവൻ പിശാചുക്കളുടെ തലവനെ കൊണ്ടാണ് പിശാചുക്കളെ ബഹിഷ്ക്കരിക്കുന്നത്(Mathew 12:24) എന്ന ഫരിസേയരുടെ ചിന്ത നിങ്ങളിലും കടന്നുവന്നിട്ടുണ്ടോ?. മനുഷ്യന്റെ എല്ലാ പാപങ്ങളും ദൈവദൂഷണങ്ങളും ക്ഷമിക്കപ്പെടും; എന്നാൽ, ആത്മവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല (Mathew 12:31) എന്ന യേശുവിന്റെ മറുപടി നമുക്ക് ഓർക്കാം. മറ്റൊരു വ്യക്തിയുടെ ശ്രശ്രുഷയെ കുറ്റം പറയുമ്പോൾ ആ വ്യക്തിയെ അല്ല മറിച്ച് അവനില്ലുള്ള ആത്മീയ ശക്തിയെയാണ് ദുഷിക്കുന്നത് എന്ന് മനസിലാക്കണം.

ശരിയാണ്; നമുക്ക് ചുറ്റും  ദൈവീകപരിവേഷകെട്ടിയ പലതിനെയും കണ്ടുമുട്ടിയേക്കാം  എന്നാൽ അതിനെ വിധിക്കുവാൻ നിനക്ക് അവകാശമില്ല എന്ന സത്യം തിരിച്ചറിയണം.

ഈ ലോകത്തിലുള്ളവയിലേക്കല്ല മറിച്ച് നിത്യ ജീവൻ നൽകുന്ന സ്വർഗത്തില്ലേക്ക് നമുക്ക് ലക്‌ഷ്യമിടാം(1John 1:15-17). അങ്ങനെ അവൻ നമുക്ക് നൽകിയ രക്ഷയുടെ വിശുദ്ധി കാത്തുസംരഷിക്കം. സ്വയം തിരിച്ചറിഞ്ഞു ആത്മാവിനാൽ ശക്തിപ്രാപിക്കുന്നതിനു പകരം; അസൂയയും അഹങ്കാരവും നിറഞ്ഞ കലുഷിത ചിന്ത നിങ്ങളെ ഭരണം നടത്താതിരിക്കട്ടെ. മറ്റുള്ളവരെ വിധിക്കാതെ അവൻ നമുക്ക് നല്കിയ ആത്മാവിന്റെ ചൈതന്യത്തിൽ കൃപക്കുമേൽ കൃപ സ്വീകരിച്ചു (John 1:16) നിത്യരക്ഷയെ കാത്തിരിക്കാം. ദൈവീക ജ്ഞാനത്താലും വിവേകശക്തിയാലും പരിശുദ്ധാത്മാവ് നമ്മെ വഴി നടത്തട്ടെ...

ദൈവത്തിന് നന്ദി...

3 comments: