Saturday 25 October 2014

ആരോടും പറയരുത്

യുഗങ്ങളുടെയും തലമുറകളുടേയും ആരംഭം മുതൽ മറച്ചുവയ്ക്കപ്പെട്ടിരിക്കുന്ന ഈ രഹസ്യം ഇപ്പോൾ അവിടുന്ന് തന്റെ വിശുദ്ധർക്ക് വെളിപ്പെടുത്തിയിരിക്കുന്നു.
ഈ രഹസ്യമാകട്ടെ മഹത്വത്തെക്കു റിച്ചുള്ള പ്രത്യാശയായ - ക്രിസ്തു  നിങ്ങളിലുണ്ട് എന്നതു തന്നെ(Colossians 1:27). ദൈവവചന രഹസ്യം പരിശുദ്ധത്മാവിനാൽ നമ്മിൽ പ്രകാശിക്കട്ടെ.

അടയാളങ്ങൾ, അത്ഭുതങ്ങൾ, പല വിധത്തിലുള്ള ശക്തമായ പ്രവർത്തികൾ എന്നിവ കൊണ്ടും  യേശു ദൈവപുത്രൻ എന്നു വെളിപ്പെടുത്തുന്ന അനേകം സംഭവങ്ങൾ ദൈവ വചനത്തിൽ കാണാൻ കഴിയും. മത്തായി(8:1-4), ലൂക്ക(5:12-16),മർക്കോസ്(1:40-45); ഈ മൂന്നു സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന ഒരു കുഷ്ഠരോഗി സുഖം പ്രാപിക്കുന്ന സംഭവം മറ്റുള്ള വെളിപ്പെടുത്തലുകളേക്കാൾ പ്രാധാന്യമുള്ളതാണ്.

കുഷ്ഠരോഗമെന്ന മാറാരോഗത്തൽ അശുദ്ധൻ എന്ന് വിളിക്കപ്പെട്ടു (Levi 13:45) സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു മനുഷ്യൻ യേശുവിന്റെ മുൻപിൽ മുട്ടുകുത്തി അപേഷിച്ചു '' അങ്ങേക്കു മനസുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും''(Mark 1:40).
നമ്മുടെ പ്രാർത്ഥനകൾ പലപ്പോഴും ദൈവത്തോടുള്ള പരാതികളും പരിഭവങ്ങളും നമ്മുടെ ആഗ്രഹത്തിന്റെ പൂർത്തികരണത്തിന് വേണ്ടി  ദൈവമേ ഇത് ചെയ്യണം എന്ന കൽപ്പിക്കലുകളായി പോലും മാറ്റപ്പെടുന്ന ഈ സാഹചര്യത്തിൽ ; യേശു ആ കുഷ്ഠരോഗിക്ക് നൽക്കുന്ന മറുപടി നാം ഓർമയിൽ സൂക്ഷിക്കേണ്ടാതാണ്. '' എനിക്ക് മനസ്സുണ്ട്; നിനക്ക് ശുദ്ധിയുണ്ടാകട്ടെ '' (Mark 1:41).തന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കാതിരിക്കാൻ ജീവന്റെ പ്രകാശം വാഗ്ദാനം നൽകിയവനിൽ(John:12:46) എന്തുമാത്രം നിലനിൽക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്?. അവന്റെ ഹിതം തിരിച്ചറിഞ്ഞ് അവന്റെ മനസലിവിന് വേണ്ടി കാത്തിരിക്കാൻ നമുക്ക് കഴിയുന്നുണ്ടോ?.ഒന്ന് ചിന്തിച്ച് നോക്കുക...

ഞൊടിയിടയിൽ കുഷ്ഠരോഗം സുഖം പ്രാപിച്ച ആ മനുഷ്യന് യേശു നല്കുന്ന മൂന്ന് നിർദ്ദേശങ്ങൾ ഇവിടെ കൂടുതൽ ചിന്തകൾക്ക് കാരണമാകുന്നു. 

''നീ ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്''.എന്നാൽ നീ പോയി പുരോഹിതന് നിന്നെത്തന്നെ കാണിച്ച് കൊടുക്കുക.മോശയുടെ കല്പനയനുസരിച്ച് ജനങ്ങൾക്ക്‌ സാക്ഷിയായി ശുദ്ധീകരണക്കാഴ്ചകൾ  സമർപ്പിക്കുക''(Mark 1:44).

:- എന്തുകൊണ്ടാണ് ആരോടും പറയരുത് എന്ന് യേശു ആ കുഷ്ഠരോഗിയോട്  നിർദ്ദേശിച്ചത്?.


:- പുരോഹിതനെ കാണിച്ചു കൊടുക്കാൻ പറയാൻ കാരണം എന്താണ്?.


:- ''പറയരുത്'' എന്ന് നിർദ്ദേശിച്ചിട്ടും എന്തുകൊണ്ട് സുഖം പ്രാപിച്ച ആ മനുഷ്യൻ യേശുവിനെ ധിക്കരിച്ച് ഇക്കാര്യങ്ങൾ പ്രസ്താവിച്ച് നടന്നു(Mark 1: 45)?. 


ആരോടും പറയരുത്


വ്യതസ്തങ്ങളായ ചില സംഭവങ്ങൾക്ക് ശേഷം യേശു ഇത്തരം നിർദേശങ്ങൾ നല്കിയിരുന്നതായി സുവിശേഷങ്ങിൽ പലയിടത്തും കാണാൻ കഴിയും.


ആരോടും പറയരുത്( Mathew 8:4, 16:20 17:9, Luk 8:56),ആരും അറിയാനിടയാകരുത്( Mathew 9:30),പരസ്യപ്പെടുത്തരുത് ( Mathew 12:16),ആരും അറിയരുത്( Mark 5:43)ഒരേ അർത്ഥങ്ങൾ വ്യാഖ്യനിക്കപ്പെടുന്ന ഈ നിർദേശങ്ങൾക്ക് ആ സാഹചര്യവുമായി വളരെയേറെ പ്രധാന്യവുമുണ്ട്.തന്നെ അയച്ചവന്റെ ലക്‌ഷ്യം അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുക എന്നത് മാത്രമല്ല മറിച്ച് കുരിശുമരണത്തിൽ  ചെന്നെത്തുന്ന രക്ഷയാത്ര അവന് അറിവുണ്ടായിരുന്നു. വ്യക്തമായി പറഞ്ഞാൽ യേശു മാനുഷീകമായ പ്രശസ്തി ആഗ്രഹിച്ചിരുന്നില്ല


മനുഷ്യരിൽ നിന്നും ഞാൻ മഹത്വം സ്വീകരിക്കുന്നില്ല.നിങ്ങളിൽ ദൈവ സ്നേഹമില്ല(John 5:41). യേശുവിന്റെ നാമത്തിൽ ശ്രശ്രുഷകളുടെ പേര് പറഞ്ഞു പ്രശസ്തിയും സ്ഥാനമാനങ്ങളും നേടിയെടുക്കാൻ ശ്രമിക്കുന്ന എല്ലാ  ശ്രശ്രുഷകരും ഈ വചനം ആഴത്തിൽ ചിന്തിക്കണം. അത്ഭുപ്രവർത്തികളുടെ നീണ്ട നിരാകാണിച്ചു; സത്യവചനരക്ഷ മാർഗ്ഗം അന്വേഷിക്കുന്ന ജനത്തെ ആകർഷിക്കാൻ ശ്രമിക്കുന്ന എല്ലാ ശ്രശ്രുഷപ്രമുഖരും ഈ വചനം ഒരാവർത്തികൂടി വായിക്കണം.സഭാമുന്നേറ്റവും വിശ്വാസവളർച്ചയും എന്ന പരസ്യം നൽകി  അംഗസംഖ്യ കൂട്ടാൻ വ്യഗ്രതകൊള്ളുന്ന എല്ലാ ശ്രശ്രുഷ ശ്രേഷ്ഠരും  ഈ വചനം ഓർക്കണം.


പരസ്പരം മഹത്വം സ്വീകരിക്കുകയും ഏക ദൈവത്തിൽ നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയുന്ന നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും?(John 5:44). സ്വയം ഒരു ചിന്തകൾക്ക് ഈ വചനം കാരണമാകട്ടെ.


പുരോഹിതനെ കാണിച്ചു കൊടുക്കുക


പഴയനിയമത്തിലെ ഏറ്റവും ഭീകരമായ ഒരു രോഗമായിട്ടാണ് കുഷ്ഠരോഗത്തെ പ്രദിപാതിച്ചിരിക്കുന്നത്. കുഷ്ഠരോഗത്തിൽ നിന്നും വിടുതൽ പ്രാപിക്കുന്നവ്യക്തിക്ക്; എട്ടു ദിവസം നീണ്ടു നില്ക്കുന്ന ശുദ്ധീകരണശ്രശ്രുഷയിൽ പുരോഹിതന്റെ സ്ഥാനംലേവ്യർ പുസ്തകത്തിൽ (Levi 14)വിവരിച്ചിട്ടുണ്ട്.പുരോഹിതന്റെ പരിശോധനയാൽ വെളിപ്പെടുത്തുന്ന രോഗസൗഖ്യവും തുടർന്നുള്ള  ശ്രശ്രുഷകളും യഹൂദവിശ്വാസത്തിന്റെ  അടിസ്ഥാന നിയമങ്ങളായിരുന്നു. 


ഇവിടെ കുഷ്ഠരോഗം മാറ്റപ്പെട്ട ആ മനുഷ്യനോട് പുരോഹിതനെ കാണിച്ചു കൊടുക്കുക എന്ന് നിർദ്ദേശിക്കുന്നതിൽ കൂടി രണ്ട് കാര്യങ്ങൾ യേശു വെളിപ്പെടുത്തുന്നു.

:- രോഗം മാറിയ അവസ്ഥയിൽ സമൂഹം അംഗീകരിക്കണമെങ്കിൽ പുരോഹിതന്റെ സാക്ഷ്യം ആവശ്യമായിരുന്നു.
:- മാറരോഗമായി കരുതപ്പെട്ടിരുന്ന കുഷ്ഠരോഗത്തിന്റെ പൂർണ്ണസൗഖ്യം പരിശോധിച്ച് രേഖപ്പെടുത്തുന്ന പുരോഹിതനിൽ യേശു ദൈവ പുത്രൻ എന്ന സത്യം സ്ഥാപിക്കണമെന്നു യേശു ആഗ്രഹിച്ചിരുന്നു. അങ്ങനെ ആ മഹത്വം തിരിച്ചറിയുന്ന ആ പുരോഹിതനിലും അവന്റെ വെളിപ്പെടുത്തലുകൾ ശിരസാവഹിക്കുന്ന യഹൂദജനത്തിനും  ദൈവപുത്രനായ യേശുവിന്റെ രക്ഷ വെളിപ്പെടുത്താൻ ദൈവം ആഗ്രഹിച്ചിരുന്നു.എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും   അവിടുന്ന് ആഗ്രഹിക്കുന്നു(1 Timothy 2:4)
    
സാക്ഷ്യകർമ്മങ്ങൾ:  
പാളയത്തിനു വെളിയിൽ മാത്രം താമസിക്കാൻ അനുവദിച്ചു സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് ജീവിക്കുന്ന കുഷ്ഠരോഗിയുടെ  സൗഖ്യം പരിശോധിച്ച് രേഖപ്പെടുത്തുന്നതിനോടൊപ്പം പഴയനിയം അനുശാസിക്കുന്ന ശ്രശ്രുഷയിൽ കാഴ്ചകൾ സമർപ്പിച്ചാൽ മാത്രമേ ആ  ശുദ്ധീകരണപ്രക്രിയ പൂർണ്ണമായിരുന്നുള്ളൂ(Levi 14).
പുരോഹിതന്റെ സാക്ഷ്യവും ശുദ്ധീകരണശ്രശ്രുഷ ഒരു പുതിയ നിയമ വിശ്വാസിക്ക് ബാധകമല്ല.കാരണം പുതിയ നിയമ വിശ്വാസി നിയമത്തിൻ കീഴിലല്ല മറിച്ച് കൃപക്ക് കീഴിലാണ്(Romans 6:4).

അവൻ വളരെ കാര്യങ്ങൾ പ്രഘോഷിച്ചു:-

ആയിരക്കണക്കിന് ജനങ്ങൾ രോഗശാന്തിതേടി യേശുവിനരികിൽ വന്നിരുന്നെങ്കിലും ചുരുക്കം ചിലരോട് മാത്രമേ ആരോടും പറയരുത് എന്ന  നിർദേശം നൽകിയിട്ടുള്ളത് എന്നത് ശ്രദ്ധേയം.സുവിശേഷത്തിൽ എടുത്തു പറഞ്ഞിട്ടുള്ള എല്ലാ രോഗസൗഖ്യ സംഭവങ്ങളിലും ആ വ്യക്തിയുടെ വിശ്വാസംയേശു  ഏറ്റുപറയിപ്പിക്കുന്നുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ആരോടും പറയരുത് എന്ന് നിർദേശിക്കുന്നതിൽ നിന്നും അവന്റെ വിശ്വാസത്തിന്റെ ആഴം മറ്റുള്ളവർക്ക് കാണിച്ച് കൊടുക്കുകയാണ് യേശു ചെയ്തത്. വ്യക്തമാക്കിയാൽ;യഥാർത്ഥത്തിൽ യേശുവിന്റെ  സ്വീകരിച്ചവന്, പുത്രസ്വീകരണത്തിന്റെ ആത്മാവിനെ ലഭിച്ചവന്, സാഹചര്യം പ്രതികൂലമാണെങ്കിലും തനിക്കു ലഭിച്ച മഹത്വത്തെ വെളിപ്പെടുത്താൻ ഭയമുണ്ടാകില്ല.കാരണം അവനിൽ നിറഞ്ഞിരിക്കുന ശക്തി അവനിൽ നിന്നും ഒഴുകികൊണ്ടിരിക്കും. സൗഖ്യo നേടിയ ആ കുഷ്ഠരോഗിയോട് പറയരുത് എന്ന്  നിർദേശച്ചതിന്റെ ഇരട്ടിശക്തതിയിൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കാരണം അവൻ അനുഭവിച്ച ദൈവമഹത്വത്തിന്റെ  പ്രകാശമാണ്. ദൈവത്തിന് സാക്ഷിയാകാൻ, അവൻ നല്കിയ വിടുതലിനെ വെളിപ്പെടുത്താൻ , അവന്റെ രക്ഷയെ വെളിപ്പെടുത്താൻ  ഈ ലോകത്തിന്റെ പരിശോധയോ അംഗികാരമോ ആവശ്യമില്ല. പുതിയ സൃഷ്ട്ടിയുടെ അനുഭവം അവനിൽ നിന്നും ധാരധാരയായി ഒഴുകികൊണ്ടിരിക്കും. 


യേശുവിന്റെ കരുണയാൽ നിങ്ങൾ ശുദ്ധീകരണം പ്രാപിച്ചിട്ടുണ്ടോ?.

നിങ്ങൾക്ക് ലഭിച്ച അവന്റെ ശുദ്ധീകരണത്തെ നിങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടോ?.       

ദൈവമഹത്വത്തെ അനുഭവിച്ചറിഞ്ഞിട്ടും സാഹചര്യത്തിന്റെ സമ്മർദ്ധത്താൽ, സമൂഹത്തിലെ സ്ഥാനമാനങ്ങളെ മറന്ന് അവിടുത്തേക്ക്‌ നന്ദി പ്രകാശിപ്പിക്കാൻ കഴിയാതിരിക്കുന്ന അവസ്ഥയാണ്‌ നിങ്ങളുടെതെങ്കിൽ നിങ്ങൾ ഭയപ്പെടണം(Romans 1:21-24). അശുദ്ധിയാൽ അവമാനിതരകാൻ ഇടയകതിരിക്കട്ടെ. തെറ്റുകളെ തിരിച്ചറിഞ്ഞ് മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിച്ച് അവന്റെ സന്നിധിയിലേക്ക് തിരിച്ചുവരാൻ നമുക്ക് കഴിയട്ടെ.ഞാൻ എന്തായിരിക്കുന്നോവോ അത് ദൈവ ക്രിപയലാണ്.എന്റെമേൽ ദൈവം ചൊരിഞ്ഞ കൃപ നിഷ്ഫലമയിപ്പോയിട്ടില്ല (1 Corinthians15:10)എന്ന് നമുക്ക് വെളിപ്പെടുത്താം. അങ്ങനെ ദൈവത്തിന്റെ സാക്ഷിയായി മാറാം.പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ.
                               ദൈവത്തിന് നന്ദി... 








No comments:

Post a Comment